കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്. പോലീസിന് നല്‍കിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന് എതിരെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു.
കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. റിപ്പോർട്ടിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഈ റിപ്പോർട്ട് സ്വീകരിക്കുന്നപക്ഷം പ്രതി കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകളാണ് തെളിയുന്നത്.