പെരുമ്ബാവൂര്‍: ലഹരിക്കടിമയായ യുവാവ് പിഞ്ചുകുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തി പരാക്രമം. തിങ്കളാഴ്ച രാവിലെ പെരുമ്ബാവൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ഛന്‍ ഉപേക്ഷിച്ച കുട്ടികളെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും എത്താത്തതിനെ തുടര്‍ന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ കോടനാടുള്ള ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9:30 ഓടെയാണ് സംഭവത്തിനു തുടക്കം. കോടനാട് സ്വദേശിയായ യുവാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പെരുമ്ബാവൂര്‍ സ്റ്റേഷനില്‍ എത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോയെന്നും ലഹരിയാണ് എല്ലാത്തിനും കാരണം എന്നും യുവാവ് പൊലീസുകാരോട് പറഞ്ഞു. തുടര്‍ന്നു കുഞ്ഞുങ്ങളെ സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ മടങ്ങാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് തടഞ്ഞ് വയ്ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരിയില്‍ ഭാര്യയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ട്. ഇതേതുടര്‍ന്നാണ് രണ്ടു കുട്ടികളെ ഉപേക്ഷിച്ച്‌ ഭാര്യ പിണങ്ങി പോയത്. രണ്ടുദിവസമായി കുട്ടികള്‍ക്ക് ഇയാള്‍ ഭക്ഷണം ഒന്നും നല്‍കിയിരുന്നില്ല. ഇത് മനസിലാക്കിയ പെരുമ്ബാവൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കി.

ഉച്ചയോടെ കുട്ടികളെയും രക്ഷിതാവിനെയും കോടനാട് പൊലീസിന് കൈമാറി. എന്നാല്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഭാര്യയോ ബന്ധുക്കളോ എത്തിയില്ല. ഇതേ തുടര്‍ന്ന് കുട്ടികളെ സി ഡബ്ല്യു സി യ്ക്ക് കീഴിലുള്ള ശിശു ഭവനിലേക്ക് മാറ്റി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ചികിത്സക്കായി കോടനാട് അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ അമ്മയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക