ലിസ് ട്രിസ് രാജിവച്ചതോടെ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് ബ്രിട്ടീഷ്. ഇന്ത്യന്‍ വംശജന്‍ റിഷി സുനക് അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയേറുകയാണ്. മുന്‍ മന്ത്രി പെന്നി മോഡന്റ് എതിരാളിയാകും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും മത്സരത്തിനിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ പ്രധാനമന്ത്രി അടുത്ത വെള്ളിയാഴ്ച്ച അധികാരമേല്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസ് രാജിവെച്ചതോടെ ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഏറെയാണ്. ലിസി ട്രസിന്‍റെ മുന്‍ഗാമിയായിരുന്ന ബോറിസ് ജോണ്‍സന്‍ വീണ്ടും പ്രധാനമന്ത്രിയാകാന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍, മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ ബോറിസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
നിലവില്‍ റിഷി സിനകും പെന്നി മോര്‍ഡൗന്‍ഡും മാത്രമാണ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളു. തിങ്കളാഴ്ച ഉച്ചവരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുളള സമയം. 100 എംപിമാരുടെ പിന്തുണയുളളവര്‍ക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുളളത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45 ആം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസിന്‍റെ രാജി. സാമ്ബത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.
അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്ബത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകള്‍ സാമ്ബത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാര്‍ട്ടിയിലേയും കാബിനറ്റിലെയും പ്രമുഖര്‍ വിമര്‍ശിച്ചു. ധനമന്ത്രി ക്വാസി കോര്‍ട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ്‍ ട്രസിനെതിരെ ആരോപണള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ വംശജയുമായ സുവല്ലെ വെര്‍മനും സ്ഥാനം ഒഴിഞ്ഞു. താന്‍ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോള്‍ ലിസ്‍ ട്രസിന്‍റെ പ്രതികരണം. വിമര്‍ശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്‍റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം.