ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. തനിക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും 30 വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിക്കാന്‍ സാധ്യതയുണ്ട്. ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും ദിഗ് വിജയ് സിംഗ് പറ‌ഞ്ഞു.

എല്ലാവര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ടെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ 30 വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ നിന്ന് മത്സരിക്കാന്‍ ആരുമില്ലെന്നത് ആശങ്കാജനകമല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മത്സരിക്കാന്‍ അവകാശമുണ്ട്. ഒരു വ്യക്തിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അവരെ മത്സരിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സിംഗ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019 ലെ ദേശീയ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് ശേഷം രാജിവച്ച രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ മത്സരിക്കൂവെന്ന് അശോക് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക