തൃശൂര്‍: കുന്നംകുളത്ത് വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി വന്‍തുക തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ രാജിക്ക് പിന്നില്‍ ഒരാള്‍ കൂടിയെന്ന് പോലീസ്. 71 വയസ്സുള്ള ആളില്‍ നിന്നുമാണ് യുവതി ലക്ഷങ്ങള്‍ തട്ടിയത്. സംഭവത്തില്‍ പെരുമ്ബിലാവ് തുപ്പിലശ്ശേരി രാജിയാണ് കുന്നംകുളം പോലീസിന്‍്റെ പിടിയിലായത്. ചാവക്കാടുകാരനായ എഴുപത്തിയൊന്നുകാരനെ രാജിയും സുഹൃത്തും ചേര്‍ന്ന് ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നു.

വയോധികനു രാജിയും ആദ്യം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയെന്ന് പറഞ്ഞ് രാജി ഇയാളെ കുന്നുംകുളത്തെ സ്വാകാര്യ സഥാപനത്തില്‍ വിളിച്ചു വരുത്തി വിശ്വാസം ആര്‍ജ്ജിച്ചെടുത്തു. പിന്നീടൊരിക്കല്‍ ഹോട്ടലിലേക്ക് വിളിപ്പിച്ചു. ഇവിടെ വെച്ച്‌ ഒപ്പമിരുന്ന് രാജി വയോധികന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഇവ ബന്ധുക്കള്‍ക്ക് അയച്ച്‌ നല്‍കുമെന്നും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷിണിപ്പെടുത്തിയാണ് യുവതിയും സുഹൃത്തും മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരന്‍ രാജിയെ പരിചയപ്പെടുന്നത്. 50 വര്‍ഷത്തോളമായി ഗള്‍ഫിലായിരുന്ന പരാതിക്കാരന്റെ സാമ്ബത്തിക സ്ഥിതി മനസ്സിലാക്കിയാണ് പ്രതികള്‍ എഴുപത്തി ഒന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ തീരുമാനിച്ചത്. പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് 71കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്. പെരുമ്ബിലാവ് സ്വദേശി മുപ്പത്തിയഞ്ചുകാരിയായ രാജി രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യസൂത്രധാരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക