കോഴിക്കോട് : സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. വ്യാജ രേഖകള്‍ ചമച്ച്‌ ഹൈക്കോടതിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതിയാണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണന്‍ കുട്ടിയുടെ മകള്‍ സുരഭി കൃഷ്ണയാണ് പിടിയിലായത്. കോയിപ്രം പൊലീസാണ് കേസെടുത്തത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസി(29)ന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഹൈക്കോടതിയില്‍ സ്‌റ്റെനോഗ്രാഫറാണെന്ന വ്യാജേനയാണ് പ്രസാദിനെ പ്രതി ഫോണ്‍ വിളിച്ചത്. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആകെ ആറു ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പ്രസാദില്‍ നിന്ന് ആദ്യം 9000 രൂപയും പീന്നീട് 3,45,250 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. ഇതിനു പിന്നാലെ സഹോദരന്മാര്‍ക്കും സുഹൃത്തിനും ഡ്രൈവറുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കു നല്‍കി 1,50,000 രൂപ വീണ്ടും വാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടില്‍ ആറു ലക്ഷം രൂപയുടെ വ്യാജ ചെക്കുകള്‍ നല്‍കിയും, ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കും വിധം വാട്‌സാപ്പ് വഴി അയച്ചു കൊടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതിനു ശേഷം അറസ്റ്റിലായ യുവതി ജാമ്യം എടുത്ത ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെ കോഴിക്കോട്ടെ വാടക വീട്ടില്‍ നിന്നുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയിപ്രം പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക