തിരുവനന്തപുരം: മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍ പുതുതായി അഞ്ചുപേരെ ഉള്‍പെടുത്തി. രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫുലുണ്ടായിരുന്നവര്‍ക്കാണ് നിയമനം. വിവിസൈനന്‍, കെ. സവാദ്, സഞ്ജയന്‍ എംആര്‍, വിഷ്ണു പി ജിപിന്‍ ഗോപിനാഥ് എന്നിവരെയാണ് ഉള്‍പെടുത്തിയിരിക്കുന്നത്.

പെന്‍ഷന്‍ നഷ്ടപ്പെടാത്ത രീതിയിലാണ് നിയമനം. ഇതോടെ റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 30 ആയി ഉയര്‍ന്നു. ജൂലൈ ആറിനായിരുന്നു സജി ചെറിയാന്റെ രാജി. സജി ചെറിയാന്‍ രാജിവെച്ച ശേഷം യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസ് ഏറ്റെടുത്തിരുന്നു. രാജിവെച്ച ശേഷം ജൂലൈ 20 വരെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പിരിഞ്ഞു പോകാനുള്ള സാവകാശം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറക്കിങ്ങിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനുശേഷം ജൂലൈ 21 മൂതല്‍ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 23നാണ് ഉത്തരവ് പുറത്തിറങ്ങിയതെങ്കിലും 21 മുതലുള്ള പാബല്യം നല്‍കുന്നുണ്ട്. ഒരു അസിസ്റ്റന്റ് സെക്രട്ടറി, രണ്ട് ക്ലര്‍ക്ക്, രണ്ട് ഓഫീസ് അറ്റന്റന്റ്, എന്നീ തസ്തികയിലാണ് ഇപ്പോള്‍ നിയമനം നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക