എ.കെ.ജി സെന്‍റര്‍ ആക്രമണത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന്‍റെ പുതിയ ശ്രമം. ആക്രമണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കുന്നു. ആക്രമണത്തെ പിന്തുണച്ച പോസ്റ്റുകളാണ് നിരീക്ഷിക്കുന്നത്. പോസ്റ്റിട്ട മൊബൈൽ എ.കെ.ജി സെന്‍റര്‍ പരിസരത്താണെങ്കില്‍ ചോദ്യംചെയ്യും.

മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ് പൊലീസിന്‍റെ നീക്കം. എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാത്തത് വ്യാപക വിമർശനത്തിനാണ് വഴിവെക്കുന്നത്. നൂറിലേറെ സി.സി.ടി.വി ക്യാമറകളും രണ്ടായിരത്തോളം സ്കൂട്ടറുകളും പരിശോധിച്ചിട്ടും ഒരു തുമ്പുമില്ലാതെ അന്വേഷണം വഴിമുട്ടിയിരിക്കെയാണ് പൊലീസിന്റെ പുതിയ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക