പാട്‌ന : ലോകത്ത് തേനീച്ചകള്‍ ഇല്ലാതായാല്‍ 4 വര്‍ഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും എന്നാണ് ലോകപ്രശസ്‌ത ശാസ്‌ത്രഞ്ജന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചത്. ലോകത്ത് ചെടികളില്‍ നടക്കുന്ന 80% പരാഗണവും തേനീച്ചകള്‍ വഴിയാണെന്നതാണ് ഇതിന് കാരണം. മനുഷ്യന്‍റെ സുഹൃത്തായാണ് തേനീച്ചകളെ പൊതുവെ കണക്കാക്കുന്നത്. എന്നാല്‍ കുത്തേല്‍ക്കുമെന്ന പേടികാരണം തേനീച്ചയെ ശത്രുവായി കാണുന്നവരുണ്ട്.

എന്നാല്‍ തേനീച്ചയുടെ കുത്ത് പല മാറാരോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണെങ്കിലോ ? കേള്‍ക്കുമ്ബോള്‍ അല്‍പ്പം വിചിത്രമായി തോന്നും. എന്നാല്‍ സംഗതി ഇങ്ങനെ. ബിഹാറിലെ പട്‌ന സ്വദേശി നിശാന്ത് തേനീച്ച കുത്തല്‍ ഒരു ബിസിനസ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. സന്ധിവാതം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ സുഖപ്പെടുത്തുന്നതിന്, കുത്തുമ്ബോള്‍ തേനീച്ചയില്‍ നിന്ന് ശരീരത്തില്‍ കയറുന്ന കൊമ്ബ് ഫലപ്രദമാണെന്നാണ് നിശാന്ത് പറയുന്നത്. കൂടാതെ പലവിധ ത്വക്ക് രോഗങ്ങള്‍ക്കും ഇത് മികച്ച മരുന്നാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ചികിത്സയല്ല : എപ്പിതെറാപ്പി എന്ന ഈ ചികിത്സാരീതിയെക്കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ അത്ഭുതം തോന്നുമെങ്കിലും ഇത് പുതിയൊരു കാര്യമല്ല എന്നാണ് നിശാന്ത് പറയുന്നത്. ആയുര്‍വേദത്തില്‍ ഇത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷേ ഇന്ത്യയില്‍ ഈ ചികിത്സാരീതിക്ക് വേണ്ട രീതിയില്‍ പ്രചാരം ലഭിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇത് വ്യാപകമാണെന്നും നിശാന്ത് വാദിക്കുന്നു.

കൊമ്ബിന് വില കോടികള്‍ : കുത്തുമ്ബോള്‍ തേനീച്ചയുടെ കൊമ്ബില്‍ നിന്ന് വരുന്ന വിഷത്തിന് വിപണിയില്‍ വലിയ വിലയാണ്. ഒരു ഗ്രാമിന് 8000 മുതല്‍ 12000 രൂപവരെ നല്‍കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു കിലോയോളം വെനം വില്‍പ്പന നടത്തി 1.20 കോടി രൂപയോളമാണ് സമ്ബാദിച്ചത് – നിശാന്ത് പറഞ്ഞു.

കൊമ്ബെടുക്കുന്ന രീതി : തേനീച്ചകളുടെ കൊമ്ബ് നീക്കം ചെയ്യാന്‍ പ്രത്യേക യന്ത്രം ആവശ്യമാണ്. ജര്‍മനിയില്‍ നിന്ന് എത്തിച്ച 10 യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിശാന്ത് കൊമ്ബുകള്‍ നീക്കം ചെയ്യുന്നത്. തേനീച്ചകളുടെ കൂടിന് മുകളിലായാണ് ഈ യന്ത്രം ഘടിപ്പിക്കുന്നത്. തേനീച്ച യന്ത്രത്തില്‍ വന്നിരിക്കുമ്ബോള്‍ ഇതില്‍ നിന്ന് 12 വോള്‍ട്ട് വരെ വൈദ്യുതി പുറപ്പെടുവിക്കുന്നു. ഷോക്കേല്‍ക്കുന്ന തേനീച്ച ദേഷ്യത്തില്‍ യന്ത്രത്തില്‍ കുത്തുന്നു. ഇങ്ങനെയാണ് വെനം വേര്‍തിരിച്ചെടുക്കുന്നത്.

തേനീച്ചകളില്‍ നിന്ന് പൂമ്ബൊടി, പാരപോളിസ്, റോയല്‍ ജെല്ലി, മെഴുക് എന്നിവയും നിശാന്ത് വേര്‍തിരിച്ച്‌ ശേഖരിക്കുന്നുണ്ട്. തേനീച്ചയില്‍ നിന്നെടുക്കുന്ന മെഴുക് ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന തിരികള്‍ക്ക് ജര്‍മ്മനിയില്‍ ആവശ്യക്കരേറെയാണെന്നും നിശാന്ത് പറയുന്നു. ഇവ പൂര്‍ണമായും ജൈവമായതിനാല്‍ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നില്ല. കൂടാതെ സാധാരണ മെഴുകുതിരിയേക്കാള്‍ ആറിരട്ടി നേരം ഇത് കത്തുകയും ചെയ്യും.

സന്ധിവാതത്തിന് ഫലപ്രദം : തേനീച്ചയുടെ വെനത്തില്‍ അപിറ്റോക്സിന്‍ എന്ന പദാര്‍ഥം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആര്‍ത്രൈറ്റിസ് ചികിത്സയ്‌ക്ക് ഏറെ ഫലപ്രദമാണെന്നും ഡോക്‌ടര്‍ ഡോ ധര്‍മ്മേന്ദ്ര കുമാര്‍ പറയുന്നു. ത്വക്ക് രോഗങ്ങള്‍, സന്ധിവേദന എന്നിവ ഇല്ലാതാക്കാനും അപിറ്റോക്സിന്‍ ഉപയോഗിക്കുന്നുണ്ട്.

സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്ക് ഫലപ്രദമായതിനാല്‍ തന്നെ ഭാവിയില്‍ തേനീച്ചയുടെ വെനം ഉപയോഗിച്ചുള്ള ചികിത്സാരീതി നമ്മുടെ നാട്ടിലും വലിയ തോതിലുള്ള പ്രചാരം നേടുമെന്നുറപ്പാണെന്നും ധര്‍മേന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക