സൂരിയെന്ന മാഹാ രോഗത്തെ നാടുകടത്തിയതോടെ ആശ്വാസമുതിര്‍ത്ത ലോകത്തിന് അതേ കുലത്തില്‍ നിന്നെത്തുന്ന മറ്റൊരു രോഗം ഭീഷണിയാവുകയാണ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്ന രോഗം അധികം താമസിയാതെ ലോകമാകമാനം പടരും എന്നാണ് വിദഗ്ദര്‍ പറയുന്നത്. 1970 വരെ ബ്രിട്ടീഷുകാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വസൂരിക്കെതിരെയുള്ള വാക്സിന്‍ നല്‍കിയിരുന്നു. പിന്നീട് അത് ആവശ്യമില്ലാതെ ആയതോടെ നിര്‍ത്തലാക്കുകയായിരുന്നു. ഇതേ വാക്സിന്‍ കുരങ്ങുപനിയെ തടയാന്‍85 ശതമാനം വരെ കെല്പുള്ളതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ടു രോഗങ്ങളുടെയും കാരണക്കാരായ വൈറസുകള്‍ സമാന ഘടനയും സ്വഭാവവും ഉള്ളതായതിനാലാണിത്.

വസൂരിയുടെ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തലാക്കിയതോടെ ഇത്തരം വൈറസുകള്‍ക്കെതിരെയുള്ള മനുഷ്യരുടെ പ്രതിരോധശേഷി തീരെ ഇല്ലാതായതായും, അതിനാല്‍ ഏറെ താമസിയാതെ ഈ രോഗം ആഗോളതലത്തില്‍ തന്നെ വ്യാപിക്കും എന്നുമാണ് പാരിസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയുട്ടിലെ ഗവേഷകനായ ഡോ. റോമുലസ് ബ്രെബാന്‍ പറയുന്നത്. ലോകത്ത് ഇതുവരെ 19 രാജ്യങ്ങളിലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി പശ്ചിമാഫ്രിക്കയിലും മദ്ധ്യാഫ്രിക്കയിലും മാത്രം കണ്ടുവന്നിരുന്ന ഈ രോഗത്തെ കുറിച്ചുള്ള ആശങ്ക അതോടെ വര്‍ദ്ധിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ സാഹചര്യമനുസരിച്ച്‌ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കുരങ്ങുപനിയില്‍ നിന്നും സംരക്ഷണമുള്ളത്. ഇവര്‍ക്ക് വസൂരിക്കുള്ള വാക്സിന്‍ ലഭിച്ചിട്ടുണ്ട് എന്നതാണ് കാരണം. കാലം കഴിയുന്തോറും ശക്തി ക്ഷയിക്കുമെങ്കിലും വസൂരിയുടെ വാക്സിന്റെ പ്രഭാവം ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്. ചിലപ്പോള്‍ പതിറ്റാണ്ടുകള്‍ വരെ ഈ വാക്സിന്റെ പ്രഭാവം നിലനിന്നേക്കാം എന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്.

നിലവിലുള്ള രോഗവ്യാപനം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ആഫ്രിക്കയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നതായി ചില കണക്കുകള്‍ പുറത്തുവന്നിരുന്നു. 1980 നും 2000 നും ഇടയില്‍ രോഗവ്യാപന തോത് 20 ഇരട്ടിയായി വര്‍ദ്ധിച്ചതായി ചില പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ജനസംഖ്യ വര്‍ദ്ധിച്ചതും, രോഗബാധിതരായ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വര്‍ദ്ധിച്ചതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. നിലവിലെ വ്യാപനത്തില്‍ മെയ്‌ 6 ന് ബ്രിട്ടനില്‍ ആദ്യ രോഗിയെ കണ്ടെത്തിയതിനു ശേഷം ആഗോള തലത്തില്‍ ഇതുവരെ 221 പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്.

യു എ ഇ, ചെക്ക് റിപ്പബ്ലിക്ക്, സോള്‍വേനിയ എന്നീ രാജ്യങ്ങളിലാണ് അവസാനമായി കുരങ്ങുപനിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ബെല്‍ജിയത്തില്‍ ഒരു ഉത്സവാഘോഷത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന വ്യക്തിയിലാണ് ചെക്ക് റിപ്പബ്ലിക്കില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മെയ്‌ 5 മുതല്‍ 8 വരെ ബെല്ജിയത്തില്‍ നടന്ന ഡാര്‍ക്ക്ലാന്‍ഡ്സ് എന്ന ലൈംഗികാത്സവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

സോള്‍വേനിയയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത് കാനറി ദ്വീപുകളില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിയിലായിരുന്നു. ഏകദേശം 80,000 പേര്‍ പങ്കെടുത്ത ഗ്രാന്‍ കനേറിയന്‍ ഗേ പ്രൈഡ് ഫെസ്റ്റിവല്‍ മെയ്‌ 5 മുതല്‍ 15 വരെ ഇവിടെ നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത പലര്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. യു എ ഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് പശ്ചിമാഫ്രിക്കയില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ 29 കാരിയായ ഒരു യുവതിയിലാണ്.

അതേസമയം, ഇംഗ്ലണ്ടില്‍ ഇന്നലെ 14 പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ മൊത്തം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 71 ആയി.

ഓണത്തിനിടയില്‍ പുട്ടുകച്ചവടവുമായി ചൈന

ലോക ദുരന്തങ്ങളെ സമ്ബത്താക്കി മാറ്റുന്നതില്‍ ചൈനയോളം വിരുത് ആരും കാണിച്ചിട്ടില്ല. കോവിഡ് കാലത്ത്പി പി ഇ കിറ്റുകളും മാസ്‌കുകളും മറ്റും ഏറെ കയറ്റുമതി ചെയ്ത് കോടികള്‍ സമ്ബാദിച്ച ചൈന ഇപ്പോള്‍ കുരങ്ങുപനിയേയും സുവര്‍ണ്ണാവസരമായി കണ്ടിരിക്കുന്നു. കുരങ്ങുപനിക്കുള്ള ടെസ്റ്റ് കിറ്റുകളും വാക്സിനുകളും വന്‍തോതില്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചൈനീസ് കമ്ബനികള്‍ എടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസിനെ കണ്ടെത്താനുള്ള ന്യുക്ലിക് ആസിഡ് ടെസ്റ്റ് കിറ്റുകള്‍ നിരവധി ലബോറട്ടറികളില്‍ തയ്യാറായിക്കഴിഞ്ഞു. അതേസമയം, ചൈനയില്‍ ഇതുവരെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനെതിരായ വാക്സിന്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് ചൈനയിലെ വിദഗ്ദര്‍ പറയുന്നത്. ചൈനീസ് സര്‍ക്കാരിന്റെഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ആണ് ന്യുക്ലിക് ആസിഡ് ടെസ്റ്റ് കിറ്റുകള്‍ തയ്യാറാക്കിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക