കൊച്ചി: വീണ്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി പൊതുമാരാമത്തെ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കിഫ്ബി, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ നടപ്പിലാക്കുന്ന ഓഫീസുകളിലാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തി. ചില ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പൊതുമാരമത്ത് ഓഫീസുകളിലെ കാര്യങ്ങള്‍ മന്ത്രിയുടെ ഓഫീസും പൊതുമരാമത്ത് സെക്രട്ടറിയും നേരില്‍ അറിയുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരിശോധനയില്‍ ജീവനക്കാരില്ലാത്തതും അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാത്തതും മൂവ്‌മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കാത്തതും കരാര്‍ ജീവനക്കാരടക്കം ദിവസങ്ങളോളം ഓഫീസില്‍ വരാത്തതും മന്ത്രിയുടെ പരിശോധനയില്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, മാവൂര്‍ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണ് നടപടിയുണ്ടാകുകയെന്ന് മന്ത്രി അറിയിച്ചു. പാലാരിവട്ടം പാലവമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങ്‌ഓവര്‍ മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു.

മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നത്. രണ്ട് കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടക്കുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്.

പാലം തകര്‍ന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടത്. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തിനെ തുടര്‍ന്ന് അന്നത്തെ പൊതുമാരമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത പോലെ ഈ സംഭവത്തിലും കേസെടുക്കണമെന്നാണ് മുനിര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക