തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനും പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ പദവിയിലും പുതിയമാറ്റം കൊണ്ടുവരാന്‍ ഹൈക്കമാന്റ്. കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായും അദ്ദേഹത്തിന്റെ നിലപാട് തേടാന്‍ തീരുമാനിച്ചതായുമാണ് വിവരം. മുരളീധരന്‍ തയ്യാറാകാത്ത പക്ഷമേ മറ്റ് പേരുകള്‍ പരിഗണിക്കൂ എന്നാണ് പുതിയ തീരുമാനം.

മുരളീധരന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ നവോന്മേഷം സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത ചുവട് വെയ്പ്പ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കാകും എന്നാണ് വിവരം. കോണ്‍ഗ്രസ് കേരളഘടകത്തില്‍ ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുശട നീക്കമാണ് ഇപ്പോള്‍ മുരളീധരനിലേക്കും എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും കൊണ്ടുവന്നിരിക്കുന്നത് എന്നാണ് സൂചനകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണമായി ഒട്ടേറെ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസിന് മുന്നണിയില്‍ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു എന്നതാണ്. ഇത് മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് പരിഹരിക്കാന്‍ പാര്‍ട്ടിയുടെ കാര്യം പറയുന്ന ഒരു ശക്തനായ നേതാവ് യുഡിഎഫ് കണ്‍വീനറാകണം എന്നതാണാ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. മുമ്ബ് കെപിസിസി അദ്ധ്യക്ഷനായി ഇരുന്നതിന്റെ പ്രവര്‍ത്തി പരിചയം കൂടി കണക്കിലെടുത്തും രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യത്തിലുമാണ് മുരളീധരനിലേക്ക് ആലോചന എത്തി നില്‍ക്കുന്നത്. ഇതോടെയാണ് മുരളീധരന്റെ മനസ്സറിയാനുള്ള നീക്കവും വന്നത്.

രാഹുല്‍ഗാന്ധിക്ക് കേരളത്തില്‍ വ്യക്തിപരമായ അടുപ്പം മുരളീധരന് കൂടുതലുണ്ടെന്നതും മറ്റൊരു കാരണമായിട്ടുണ്ട്. യുഡിഎഫ് കണ്‍വീനറാക്കാന്‍ മുരളീധരന്റെ മനസ്സറിയാന്‍ എഐസിസിയുടെ കേരള ചുമതലയുള്ള നേതാവിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യനെയും മാറ്റി കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങളുടെ ഗുണം പൂര്‍ണ്ണമാകണമെങ്കില്‍ യുഡിഎഫ് കണ്‍വീനറായും പരിചയസമ്ബന്നതയുള്ള ആള്‍ വരേണ്ടണുണ്ട്. മുരളീധരന് താല്‍പ്പര്യമില്ലെങ്കില്‍ മാത്രം പുതിയ പേര് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ കെ. സുധാകരനയും വിഡി സതീശനെയും ഡല്‍ഹിയില്‍ വിളിച്ച്‌ ചര്‍ച്ച നടത്തിയേക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം ബൂത്ത് തലം മുതലുള്ള പുന:സംഘടനയും ഉടന്‍ തന്നെ നടന്നേക്കാന്‍ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക