കല്‍പറ്റ: കടബാധ്യതയെ തുടര്‍ന്ന് വീണ്ടും കര്‍ഷകാത്മഹത്യ. വയനാട്ടിലാണ് യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്നു ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.

ബുധനാഴ്ച്ചയോടെ കൊട്ടിയൂര്‍ ബസ് സ്റ്റോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തിയില്‍ നിന്നും രാജേഷ് വായ്പ വാങ്ങിയിരുന്നു. എന്നാല്‍, കൃഷി നശിച്ചതോടെ ഭീമമായ തുക നഷ്ടം വന്നു. സ്വന്തം പേരിലുള്ള സ്ഥലത്തിന്‍റെ രേഖ പണയം വെച്ച്‌ കേരള ബാങ്കില്‍ നിന്നു 90,000 രൂപയും സ്വര്‍ണം പണയം വെച്ച്‌ 60,000 രൂപയും വായ്പ എടുത്താണ് കൃഷി നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം വാഴ കൃഷി ചെയ്തെങ്കിലും കാട്ടാനകൂട്ടം പതിവായി കൃഷി നശിപ്പിച്ചു. ഇതോടെ, രാജേഷിന് വന്‍ സാമ്ബത്തിക നഷ്ടമുണ്ടായി. പിന്നീട് ചെയ്ത നെല്‍ക്കൃഷിയും കാട്ടാനയുടെ ആക്രമണത്തില്‍ ഇല്ലാതാകുകയായിരുന്നു. ഇതോടെ, വലിയ നിരാശയിലായിരുന്നു രാജേഷെന്ന് വീട്ടുകാര്‍ പറഞ്ഞു. കൃഷി നാശം സംഭവിച്ചിട്ടും വനം വകുപ്പോ, കൃഷി വകുപ്പോ മറ്റ് വകുപ്പുകളോ യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക