കണ്ണൂര്‍: ലോക്ക്ഡൗണ്‍ സമയത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചതു തെറ്റായിപോയെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്പി യതീഷ് ചന്ദ്രയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചവരെ ഏത്തമീടിച്ചത്. അന്നുണ്ടായ വീഴ്ച പൊറുക്കണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷനോട് അപേക്ഷിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്രയാണ് യുവാക്കളടക്കമുള്ളവരെ ഏത്തമിടീച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞത്. 2020 മാര്‍ച്ച്‌ 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്ക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏത്തമിടീക്കല്‍ നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏത്തമിടീച്ച നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു.

നിയമ ലംഘനം കണ്ടെത്തിയാല്‍ പൊലീസ് ആക്ടില്‍ നിഷ്കര്‍ഷിക്കുന്നതനുസരിച്ചു നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണ്.

കോവിഡ് വ്യാപനം തടയാന്‍ പൊലീസ് സ്ത്യുത്യര്‍ഹ സേവനം നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമ ലംഘകര്‍ക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാന്‍ കഴിയില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക