കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ (Kuthiravattam Hospital) വീണ്ടും സുരക്ഷാവിഴ്ച്ച. കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. പുരുഷനും സ്ത്രീയുമാണ് ചാടിപ്പോയത്. 5, 9 വാര്‍ഡുകളിലെ അന്തേവാസികളാണിവര്‍.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കാണാതായ സ്ത്രീ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയും പുരുഷന്‍ കോഴിക്കോട് നടക്കാവ് സ്വദേശിയുമാണ്. കഴിഞ്ഞ ദിവസമാണ് ഇവിടെ കൊലപാതകം നടന്നത്. കൊലപാതകം നടന്ന അതേ വാര്‍ഡിലുള്ള അന്തേവാസിയാണ് ഇന്ന് ചാടിപ്പോയ സ്ത്രീ. വെള്ളം നനച്ച്‌ കുതിര്‍ത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച്‌ ചുമര് തുരന്നാണ് ഇവര്‍ പുറത്ത് കടന്നതെന്ന് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പുരുഷനായ അന്തേവാസി രക്ഷപ്പെട്ടത്.രാവിലെ 7 മണിയോടെയാണ് ഇരുവരെയും കാണാതായ വിവരം ജീവനക്കാര്‍ അറിഞ്ഞത് സ്ഥാപനത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. 168 സ്ത്രീകളും 301 പുരുഷന്മാരും അടക്കം 469 അന്തേവാസികളുള്ള കേന്ദ്രത്തില്‍ 4 പുരുഷ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളത്. നാല് പേരും താത്കാലിക ജീവനക്കാരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക