​​​കൊല്ലം: വിസ്‌മയ കേസില്‍ കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വിസ്‌മയയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊഴിയും രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്.

വിസ്‌മയ മരിക്കുന്നതിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ ഭര്‍ത്താവ് കിരണ്‍ കുമാറും ബന്ധുക്കളും നടത്തിയ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിസ്‌മയയുടെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വ്യക്തത വരുകയുള്ളു.അതേസമയം, വിസ്‌മയയുടെ നിലമേലിലെ വീട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക