കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം കൊലപാതകമാണോ എന്നറിയാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. ആത്മഹത്യ ചെയ്തതാണോ അതോ കൊന്നു കെട്ടിത്തൂക്കിയതാണോ എന്ന് മെഡിക്കല്‍‌ പരിശോധനയില്‍ വ്യക്തമാകും. ഡോക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് ചോദിക്കും. സ്ത്രീധന പീഡന മരണത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഐജി പറഞ്ഞു.

കിരണിനെതിരായ പരാതി ഒതുക്കി തീര്‍ത്തെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ വിശദീകരണം തേടും. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. കുടുംബം പരാതിപ്പെട്ടാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്നാണ് ഐജി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീധന പീഡനമാണെന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്. മറ്റ് കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വീട്ടിലെത്തി വിസ്മയെയും സഹോദരനെയും മര്‍ദിച്ച സംഭവം അന്വേഷിക്കണമെന്നാണ് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ആവശ്യപ്പെട്ടത്. കിരണ്‍ കുമാറിനെതിരായ പരാതിയില്‍ നിന്നും പിന്നോട്ട് പോയത് സമ്മര്‍ദം കാരണമാണ്. ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലാണ് അന്ന് ഒത്തുതീര്‍പ്പ് നടന്നതെന്നും അച്ഛന്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് കോപ്പിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നല്‍കണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക