കൊച്ചി: ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്ന് കാണിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. യുവതി സ്വന്തം ഇഷ്‌ടപ്രകാരമാണ് ഫ്ലാറ്റിലേക്ക് വന്നതെന്നും ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

വാട്‌സ് ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകളും അദ്ദേഹം ഹൈക്കോടതിക്ക് കൈമാറി. പീഡനം നടന്നെന്നു പറയപ്പെടുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം തങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതുകൊണ്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് റാവു ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജന്‍സികള്‍ വഴി കരാര്‍ ജീവനക്കാരെ എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധുസൂദനഗിരിയുടെ പിഎ ആയി നിയോഗിച്ചതും അതിലൊരാളെയാണ്. ഇവരാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും ഇവര്‍ പരാതി നല്‍കിയിരുന്നു. തുമ്ബ പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. പരാതി വന്നതോടെ മദുസൂദന റാവുവിനെ ചുമതലകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരിക്കുകയാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക