ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. ഡിഎന്‍എ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48- കാരനാണ് അറസ്റ്റിലായത്. തന്നെ ഗര്‍ഭിണിയാക്കിയെന്ന 17-കാരിയുടെ പരാതിയില്‍ നേരത്തേ ഒരു യുവാവിനെ അറസ്റ്റുചെയ്തിരുന്നു. അയാള്‍ ജയിലില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

ഡിഎന്‍എ പരിശോധനയില്‍ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഭാര്യയുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന 48-കാരന് 19 വയസ്സുള്ള മകനും 17-കാരിയായ മകളുമുണ്ട്. അവര്‍ ദിണ്ടിക്കലില്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഈവര്‍ഷം ഫെബ്രുവരിയിലാണ് പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുവായ 22-കാരന്‍ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓള്‍ വുമണ്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ ശ്രമത്തിന് പൊലീസും സഹായമായി നിന്നു.

ഡിഎന്‍എ പരിശോധനയില്‍ യുവാവിന്റെ കുഞ്ഞല്ല എന്നു തെളിഞ്ഞതോടെ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തപ്പോള്‍ കഴിഞ്ഞവര്‍ഷം ഏതാനും മാസം മകള്‍ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടര്‍ന്ന്, പൊലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധിച്ചു. അറസ്റ്റിലായ 48-കാരനെ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക