ആലപ്പുഴ: ഓര്‍മ്മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കവേ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ വെളുത്തുളളി പുളിത്തറ പുരുഷന്‍ (57), മകന്‍ നിഥിന്‍ (28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം.

മത്സ്യത്തൊഴിലാളിയായിരുന്നു അച്ഛന്‍ പുരുഷന്‍. വെല്‍ഡിങ് തൊഴിലാളിയായിരുന്ന മകന് മൂന്ന് വര്‍ഷം മുന്‍പുണ്ടായിരുന്ന വാഹനാപകടത്തില്‍ തലയ്‌ക്ക് പരിക്കേറ്റ് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെയില്‍വേ പാളത്തിന് സമീപത്താണ് ഇവരുടെ വീട്. ട്രെയിന്‍ വരുന്ന സമയത്ത് മകന്‍ ട്രാക്കിലൂടെ നടക്കുന്നത് കണ്ട് പുരുഷന്‍ ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാന്‍ ശ്രമിക്കുമ്ബോഴേക്കും തീവണ്ടി രണ്ട് പേരെയും തട്ടിത്തെറിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക