ഹൈദരാബാദ്: യുവതിയെ വീട്ടില്‍ കയറി കാമുകന്‍ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയിലാണ് സംഭവം. അനന്തപുര സ്വദേശി റിസ്‌വാന (26)യെയാണ് കാമുകന്‍ ഹര്‍ഷവര്‍ധന്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. അനന്തപുര സ്വദേശിയായ റിസ്‌വാന അഞ്ച് വര്‍ഷം മുമ്ബാണ് കടപ്പ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ദമ്ബതിമാര്‍ക്ക് രണ്ട് മക്കളുണ്ട്. ഒരുവര്‍ഷം മുമ്ബ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിന് മുമ്ബ് അനന്തപുര എന്‍കെ കല്‍വ സ്വദേശിയായ ഹര്‍ഷവര്‍ധനുമായി റിസ്‌വാന പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഈ ബന്ധം അവസാനിപ്പിച്ചെങ്കിലും അടുത്തിടെ ഇരുവരും വീണ്ടും പ്രണയത്തിലായി. തുടര്‍ന്ന് മൂന്ന് മാസം മുമ്ബ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ റിസ്‌വാന കാമുകനൊപ്പം ഒളിച്ചോടി.

ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ റിസ്‌വാനയും ഹര്‍ഷവര്‍ധനും ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ റിസ്‌വാനയെ അനുനയിപ്പിച്ച്‌ തിരികെ പുലിവെണ്ടുലയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനു പിന്നാലെയാണ് കാമുകന്‍ യുവതിയെ വീട്ടിലെത്തി കുത്തിക്കൊന്നത്.

ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയത്താണ് ഹര്‍ഷവര്‍ധന്‍ റിസ്‌വാനയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക