കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന് ലഹരിമാഫിയയുമായി അടുത്ത ബന്ധം.സൈജു തങ്കച്ചന് മയക്ക്മരുന്ന് ബന്ധമുണ്ടെന്നും അപകടം നടന്ന ദിവസം മയക്ക്മരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചു.പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ച സാഹചര്യത്തില്‍ സൈജു തങ്കച്ചനിലേക്ക് കൂടുതല്‍ അന്വേഷണം നീളുകയാണ്.

ഫോര്‍ട്ട് കൊച്ചിയിലുള്ള നമ്ബര്‍ 18 ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത സൈജുവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങളും അയാള്‍ കൈമാറിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യും.കൊച്ചിയിലും കേരളത്തിന് പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ ഡി.ജെ പാര്‍ട്ടിയില്‍ സൈജു പങ്കെടുക്കാറുള്ളതായും കണ്ടെത്തി. ഈ പാര്‍ട്ടികളില്‍ സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗമുണ്ടായിരുന്നോ എന്നും പങ്കെടുത്ത പ്രമുഖര്‍ ആരെല്ലാം എന്നും തുടങ്ങിയ കാര്യങ്ങളും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാഥമിക അന്വേഷണത്തില്‍ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. സൈജുവിന്റെ വാട്സാപ്പ് ചാറ്റില്‍ നിന്ന് ഇത് തിരിച്ചറിഞ്ഞതോടെ ചാറ്റ് ചെയ്തവരെ കുറിച്ച്‌ അന്വേഷണം തുടങ്ങി.സൈജു മോഡലുകളെ പിന്തുടര്‍ന്നതിനെ കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്.

സൈജുവിന്റെ മൊബൈലില്‍ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ലഭിച്ചിരുന്നു. ഇവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മോഡലുകളെ പിന്തുടര്‍ന്ന സൈജു, അവര്‍ക്ക് താമസസൗകര്യവും വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരം വാഗ്ദാനം നല്‍കിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് കരുതുന്നു. നമ്ബര്‍ 18 ഹോട്ടലുടമ റോയി.ജെ.വയലാറ്റുമായി സൈജുവിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെയാണ് സൈജുവിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക