എറണാകുളം വടക്കന്‍ പറവൂരില്‍ ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു.സംഭവത്തില്‍ ഭര്‍ത്താവ് പറവൂര്‍ സ്വദേശി രാജേഷ് ഒളിവിലാണ്. വെണ്ണറ സ്വദേശി സുമയ്ക്കാണ് ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്.സിസി ടിവി ദൃശ്യം ലഭിച്ചിട്ടും പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ കുടുംബം വനിത കമ്മീഷനില്‍ പരാതി നല്‍കി.ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയപ്പോള്‍ കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടതാണെന്ന് യുവതി പറഞ്ഞു. ”ഒക്ടോബര്‍ 12ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ എന്‍റെ കയ്യില്‍ കിട്ടിയതാണ്. വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കും രണ്ട് പെങ്ങന്‍മാര്‍ക്കും എന്‍റെ ഭര്‍ത്താവിനും പോസ്റ്റല്‍ വഴി ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഓര്‍ഡറിന്‍റെ ഗൌരവം മനസിലാക്കാത്തതാണോ അതോ പരാതി നല്‍കിയതിലുള്ള പ്രതികാരം തീര്‍ത്തതാണോ എന്നറിയില്ല. പക്ഷെ ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല. ഭര്‍ത്താവിന്‍റെ വീട്ടില്‍ നില്‍ക്കുന്നത് റിസ്കാണെന്ന് എല്ലാവരും എന്നോട് പറഞ്ഞതാണ്. ആദ്യം അടിച്ചപ്പോള്‍ തന്നെ എന്‍റെ ഓര്‍മ പോയിരുന്നു. പിന്നെ താഴത്തിട്ട് ചവിട്ടി. റൂമിലൊക്കെ വലിച്ചിഴച്ച്‌ പുറത്തേക്ക് കൊണ്ടുപോയി. പിന്നെ ഓര്‍മ വരുമ്ബോള്‍ ആശുപത്രിയിലാണ്.തലയടിച്ചു വീണതാണെന്ന് അവിടെ ആരോ പറയുന്നതു കേട്ടപ്പോള്‍ ഭര്‍ത്താവ് ചുറ്റിക കൊണ്ട് അടിച്ചതാണെന്ന് ഞാന്‍ പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

പിന്നെ ചേച്ചിയുടെ ഭര്‍ത്താവുമായി ബന്ധപ്പെടുത്തി മാനസികമായി പീഡിപ്പിച്ചിരുന്നു… യുവതി പറഞ്ഞു.രാജേഷിന്‍റെയും സുമയുടെയും വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു വര്‍ഷമായി. കുടുംബ വഴക്കുകളെ തുടര്‍ന്ന് വിവാഹമോചനത്തിന് കേസ് നല്‍കിയിട്ടുണ്ട്. ഒരു വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇവരെ കൂടാതെ രാജേഷിന്‍റെ ഭര്‍ത്താവും സഹോദരിയും ഇവര്‍ക്കൊപ്പമുണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സുമയുടെ വീട്ടിലെ സ്വത്തുക്കള്‍ എഴുതിവാങ്ങണമെന്നാവശ്യപ്പട്ട് രാജേഷ് നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക