ആലപ്പുഴ: ചെങ്ങന്നൂരില്‍ യുവതിയും അഞ്ച് മാസം പ്രായമുള‌ള മകനും മരിച്ച സംഭവത്തിന് കാരണം മകളുടെ ഭര്‍തൃപിതാവിന്റെ മാനസിക പീഡനമെന്ന് ആരോപണവുമായി ആത്മഹത്യ ചെയ്‌ത അദിതിയുടെ പിതാവ്.സംഭവത്തില്‍ യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുന്‍പു യുവതി ചിത്രീകരിച്ച വിഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍തൃപിതാവിന്‍റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മരിക്കുന്നതിന് മുന്‍പ് എഴുതിയ കുറിപ്പില്‍ അദിതി പറയുന്നുതെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് അന്വേഷണം മരവിപ്പിക്കുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കോവിഡ് ബാധയെ തുടര്‍ന്ന് അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്ബൂതിരിയും ഭര്‍ത്താവിന്‍റെ അമ്മ ശ്രീദേവി അന്തര്‍ജനവും സെപ്തംബറില്‍ മരിച്ചിരുന്നു. നവംബര്‍ എട്ടിനാണ് മകള്‍ക്ക് വിഷം നല്‍കി അദിതി ആത്മഹത്യ ചെയ്തത്.ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാണ് അദിതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു ധാരണ. ഇതിനിടെയാണ് ആത്മഹത്യക്കുറിപ്പും വിഡിയോയും കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അച്ഛന്‍ തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നുവെന്നും സൂര്യന്റെയും അമ്മയുടെയും മരണത്തിനു കാരണം അച്ഛന്‍ ചികിത്സ വൈകിപ്പിച്ചതാണെന്നും ആത്മഹത്യാ കുറിപ്പില്‍ അദിതി ആരോപിക്കുന്നു.

അദിതിയുടെ ഭര്‍തൃ പിതാവ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്നും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏല്‍ക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്ബൂതിരി. ഭര്‍ത്താവുമരിച്ചശേഷം അദിതിക്ക് ജോലികിട്ടാനുള്ള സാധ്യതയും സൂര്യന്‍റെ അച്ഛന്‍ തകര്‍ത്തുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക