കോട്ടയം ജില്ലയിലെ പോലീസ് അനാസ്ഥകളുടെ പട്ടികയിലേക്ക് പുതിയ ഒരു അദ്ധ്യായം കൂടി. ജില്ലാ ആസ്ഥാനത്ത് എസ് പി ഓഫീസിന് സമീപമുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരാളെ തല്ലി കൊന്ന ശേഷം മൃതദേഹവും ചുമന്ന് കാപ്പാ പ്രതി നേരിട്ടെത്തി കീഴടങ്ങിയ സംഭവം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുൻപാണ് പട്ടാപ്പകൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് എതിരെ അക്രമം നടന്നിട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നത്.
സംഭവം ഇങ്ങനെ
പാലാ സ്വദേശിയായ കെഎസ്ഇബി സബ് എഞ്ചിനീയർ കൃഷ്ണകുമാറിന് മുണ്ടക്കയം പെരുവന്താനത്ത് 10 ഏക്കറോളം വസ്തു ഉണ്ട്. ചില സാമ്പത്തിക ആവശ്യങ്ങൾക്കായി ഇതിൽ നിന്ന് 4 ഏക്കർ കച്ചവടം ചെയ്യാനായി അദ്ദേഹം വക്കച്ചൻ എന്ന സ്വദേശിയായ ബ്രോക്കറെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകുന്നേരം വക്കച്ചൻ വിളിച്ച് ഒരു പാർട്ടി ശരിയായിട്ടുണ്ട് എന്നും രേഖകൾ കണ്ടു ഉറപ്പാക്കിയാൽ നാളെ തന്നെ കരാറൊപ്പിട്ട 5 ലക്ഷം രൂപ അഡ്വാൻസ് നൽകുമെന്നും 35 ലക്ഷം രൂപ വില പറഞ്ഞ് സമ്മതിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാറിനെ അറിയിച്ചു. പണവുമായി തിരികെ വരേണ്ടതിനാൽ ഹൃദ്രോഗിയായ ഇദ്ദേഹം ഒറ്റയ്ക്ക് പോകണ്ട എന്ന് ഭാര്യ നിർദേശിക്കുകയും ഭാര്യയും കുട്ടികളും ഇദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു.
വക്കച്ചൻ നിർദേശിച്ചതനുസരിച്ച് കൃഷ്ണകുമാർ കുടുംബത്തെ മൂലം ചിറ്റടിലേക്ക് എത്തുകയും ജംഗ്ഷനിൽ തന്നെ വണ്ടി ഒതുക്കി വിശേഷം വസ്തു വാങ്ങാൻ എന്ന് പരിചയപ്പെടുത്തിയ ആൾ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. ഇവർ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സ്കൂട്ടറിൽ രണ്ടുപേർ സംഭവസ്ഥലത്തേക്ക് എത്തുകയും അവർ തനിക്ക് മുൻപരിചയമുള്ള രണ്ട് ബ്രോക്കർമാർ ആണെന്ന് കൃഷ്ണകുമാർ തിരിച്ചറിയുകയും ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയായ മുടി തമ്പി എന്നുവിളിക്കുന്ന ഷാജിയും തീക്കോയി സ്വദേശിയായ ബിജു ടി കെ തുണിയിലും ആണ് സ്കൂട്ടറിൽ എത്തിയത്. കൃഷ്ണകുമാറിനെ കയ്യിലിരുന്ന ബാഗും സ്ഥലം വാങ്ങാൻ എത്തിയത് എന്നു പറഞ്ഞ ആളുടെ കണ്ടിരുന്ന കൃഷ്ണകുമാറിനെ വസ്തുവിൻറെ രേഖകളും തട്ടിയെടുക്കുകയും തടയാൻ ശ്രമിച്ച കൃഷ്ണകുമാറിനെയും, ഭാര്യയെയും മർദ്ദിച്ചശേഷം സ്ഥലം വിടുകയായിരുന്നു.
തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോകുകയാണെന്നും തനിക്കൊപ്പം വരണമെന്നും വസ്തു വാങ്ങുവാൻ എത്തിയവരോട് ആവശ്യപ്പെട്ട ശേഷം കൃഷ്ണകുമാർ കുടുംബവുമൊത്ത് സ്റ്റേഷനിലേക്ക് പോയി. എന്നാൽ വക്കച്ചൻ ഒഴികെ വസ്തു വാങ്ങാനെത്തിയ ആളുകൾ സ്റ്റേഷനിലേക്ക് എത്തിയില്ല. സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരോട് ഉണ്ടായ സംഭവങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കൃഷ്ണകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് പോവുകയും ചെയ്തു.
മൂന്നുമണിയോടെ സ്റ്റേഷനിൽനിന്ന് ആശുപത്രിയിലേക്ക് പോയ ഇദ്ദേഹത്തിൽനിന്ന് ഈ നേരം വരെയും പോലീസ് ഉദ്യോഗസ്ഥർ മൊഴിയെടുക്കുകയോ സംഭവത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചതായി അറിയിക്കുകയോ ചെയ്തിട്ടില്ല. എസ് പി ഓഫീസിലും സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നിട്ടും ഈ പിടിച്ചുപറിയെക്കുറിച്ച് പോലീസ് ഗൗരവമായി അന്വേഷിക്കുന്നില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
പിന്നിൽ കൃത്യമായ ആസൂത്രണം?
കൃത്യമായ ആസൂത്രണത്തോടെ വക്കച്ചനെ ഉപയോഗിച്ച് കൃഷ്ണ കുമാറിനോട് മുൻവൈരാഗ്യം ഉള്ള ഈരാറ്റുപേട്ട സ്വദേശികളായ ബ്രോക്കർമാർ ആസൂത്രണം ചെയ്ത സംഭവമാണ് ഇത് എന്നാണ് കൃഷ്ണകുമാർ സംശയിക്കുന്നത്. സ്ഥലം ഇടപാടിന് എത്തിയവർ പോലും വ്യാജന്മാർ ആണ് എന്നും അദ്ദേഹം സംശയിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു ഭാര്യയും ആക്രമിക്കപ്പെട്ടു. കുട്ടികൾ ഈ രംഗങ്ങൾ കണ്ടു ഭയപ്പാടിലാണ്.
ഇത്രയേറെ ഗൗരവം ഉണ്ടായ സംഭവം ഉണ്ടായിട്ടും പോലീസ് അധികാരികൾ ഉണർന്നു പ്രവർത്തിക്കുന്നില്ല എന്നത് ക്രമസമാധാന രംഗത്ത് തന്നെ വലിയ വെല്ലുവിളിയാണ്. വസ്തു രേഖകളും, പണമടങ്ങിയ ബാഗും തട്ടിയെടുത്ത ആളുകളുടെ ഫോൺ നമ്പർ സഹിതം പോലീസ് സ്റ്റേഷനിൽ പറഞ്ഞ ശേഷമാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് പോയത്. സംഭവത്തിൽ പോലീസ് നിലപാട് അറിയുവാൻ ലേഖകൻ സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും വിവരങ്ങൾ അറിയണം എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ എത്തണമെന്നും അദ്ദേഹം പെട്രോളിങ് ആണെന്നുമാണ് മറുപടി കിട്ടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതും അറിയാൻ നിർവാഹമില്ല എന്ന മറുപടിയാണ് ലഭിച്ചത്.