ദില്ലി: ലഹരി മരുന്ന് (Drug use) ഉപയോഗം നിയന്ത്രിക്കാന്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ (Center).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരംഅവരെ ഇരകളായി (victim) പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാരിന് കിട്ടിയ ശുപാര്‍ശ.ഇതിനായി ലഹരിവിരുദ്ധ നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. അതേസമയം ലഹരിക്കടത്തും ലഹരിവില്‍പനയും ഗുരുതര കുറ്റകൃത്യമായി തന്നെയാവും തുടര്‍ന്നും പരിഗണിക്കുക.

ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് നിലവിലെ ആലോചന. ഇക്കാര്യത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച്‌ നിരോധിച്ച ലഹരിമരുന്നുകള്‍ കൈവശം വയ്ക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷയും പിഴയും കിട്ടുന്ന കുറ്റമാണ്.

ശിക്ഷയും കേസും ഒഴിവാക്കി ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്ക് 30 ദിവസത്തെ നിര്‍ബന്ധിത കൌണ്സിലിംഗ് കൊടുക്കാനാണ് ശുപാര്‍ശ. അതേസമയം എത്ര അളവില്‍ വരെ ലഹരി ഉപയോഗിക്കുന്നവരെയാണ് ശിക്ഷയില്‍ നിന്നും ഒഴിവാക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. പാര്‍ലമെന്‍്റിന്‍്റെ ശീതകാല സമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക