ഡിവോഴ്സ് ആയതിനു ശേഷവും അജിത്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് മുന്‍ ഭാര്യ നസിയയുടെ വെളിപ്പെടുത്തല്‍.അജിത്ത് തനിക്ക് സന്ദേശങ്ങളും ഫോണ്‍കോളുകളും ചെയ്തിരുന്നുവെന്നതിന്റെ തെളിവുകള്‍ നസിയ പുറത്തുവിട്ടു. വാട്‌സ്‌ആപ്പ് സുരക്ഷിതമല്ല, മെസഞ്ചറിലൂടെ മാത്രം സംസാരിക്കാമെന്ന് അജിത്ത് പറയുന്ന സന്ദേശങ്ങളും നസിയ പുറത്തുവിട്ടിട്ടുണ്ട്. അര്‍ധരാത്രി സമയങ്ങളില്‍ വാട്‌സ്‌ആപ്പിലൂടെയും ഫേസ്ബുക്ക് മെസഞ്ചറിലൂടെയുമാണ് അജിത്ത് താനുമായി ബന്ധപ്പെട്ടിരുന്നതെന്ന് നസിയ വ്യക്തമാക്കുന്നു. സ്വകാര്യ ചിത്രങ്ങളും അജിത്ത് നസിയയ്ക്ക് മെസഞ്ചറിലൂടെ കൈമാറിയിട്ടുണ്ട്.അജിത്ത് വിശ്വസിക്കാന്‍ പറ്റാത്തയാളാണെന്ന് നേരത്തെ നസിയ വെളിപ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയിലും അജിത്ത് തന്നെ വിളിക്കാറുണ്ടായിരുന്നെന്നും ഒടുവില്‍ അനുപമ കുഞ്ഞിനെ തേടുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഫോണ്‍വിളികളും മെസേജും നിലച്ചതെന്നും നസിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.’ഇക്കഴിഞ്ഞ ജനുവരിയിലാണ് ഒമ്ബത് വര്‍ഷത്തെ ദാമ്ബത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷമാണ് ഫെബ്രുവരിയില്‍ അനുപമ കുഞ്ഞിനെ തിരക്കിയിറങ്ങിയത്. അനുപമയുടെ പിതാവ് ആവശ്യപ്പെട്ടതുപ്രകാരം വിവാഹമോചനം തരില്ലെന്ന് പറയാന്‍ അനുപമയുടെ വീട്ടില്‍ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നല്‍കിയത്’ -നസിയ പറഞ്ഞു.മേഖല കമ്മിറ്റിയിലേക്ക് രണ്ടുവര്‍ഷം മുമ്ബ് അനുപമ വന്നതിനു ശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്. അജിത്തും അനുപമയും തമ്മില്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും നസിയ കൂട്ടിച്ചേര്‍ത്തു. ‘ഡിവോഴ്‌സ് തരാന്‍ പറ്റില്ലെന്ന് ഞാന്‍ പല തവണ അനുപമയോട് പറഞ്ഞതാണ്. ഒടുവില്‍ ഗതികെട്ടാണ് ഡിവോഴ്‌സ് നല്‍കിയത്. ഇരുവരും തമ്മിലുള്ള വീഡിയോ കോള്‍ എല്ലാം കണ്ട് സഹികെട്ടു. അബോര്‍ഷന് അനുപമയെ സമ്മതിപ്പിക്കാമെന്ന് അജിത് പറഞ്ഞിരുന്നു. അരിവാള് ചൂണ്ടിവരെ അജിത് ഡിവോഴ്‌സിനായി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്’, യുവതി വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക