പുല്‍പള്ളി: ചികിത്സാസഹായം നല്‍കാമെന്നു പഞ്ഞ് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പുല്‍പള്ളി സ്വദേശിനിയായ 38കാരിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മൂന്ന് യുവാക്കള്‍ അറസ്റ്റിലായത്. മലവയല്‍ തൊവരിമല കക്കത്ത് പറമ്ബില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്ബലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫുറഹ്‌മാന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുതര രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് ഷംസാദ് സമീപിക്കുകയായിരുന്നു. യുവതിക്കു വേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സഹായം നല്‍കാമെന്നു പറഞ്ഞ് എറണാകുളത്ത് എത്തിച്ചത്. ഹോട്ടലില്‍ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി ഷംസാദ് സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ ഭാരവാഹിയാണെന്നും പൊലീസ് വ്യക്തമാക്കി.

സുല്‍ത്താന്‍ ബത്തേരി സബ്ഡിവിഷന്‍ ഡിവൈ.എസ്.പി വി.എസ്. പ്രദീപ് കുമാര്‍, പുല്‍പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. പ്രവീണ്‍കുമാര്‍, പുല്‍പള്ളി എസ്.ഐ കെ.എസ്. ജിതേഷ്, പുല്‍പള്ളി സ്റ്റേഷനിലെ പൊലീസുകാരായ മുരളീദാസ്, ഹാരിസ്, അബ്ദുല്‍ നാസര്‍, വി.എം. വിനീഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിനുശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക