കോഴിക്കോട്: ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ അടിച്ചുമാറ്റുന്നത് പതിവാക്കിയ വിരുതന്‍ ഒടുവില്‍ പിടിയിലായി. കുരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ മുതുവന പറമ്ബില്‍ വീട്ടില്‍ ഷനീദ് അറാഫത്താണ് (30) അറസ്റ്റിലായത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ഇങ്ങനെ അന്‍പതോളം പേരുടെ സ്കൂട്ടര്‍ കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി.

മടക്കയാത്രയ്ക്കിടെ എന്തെങ്കിലും വാങ്ങിക്കാനോ അതല്ലെങ്കില്‍ വീട്ടിലെത്തി നിറുത്തുമ്ബോഴോ താക്കോലെടുക്കാതെ പോവുന്നവരുടെ വണ്ടി നിമിഷനേരത്തിനിടയില്‍ കടത്തുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച സ്‌കൂട്ടറുകള്‍ പലയിടത്തായി പണയം വെച്ച്‌ കിട്ടുന്ന പണം ചീട്ടു കളിക്കാനാണ് ഉപയോഗിച്ചിരുന്നത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ത്രീകളുടെ സ്‌കൂട്ടര്‍ പതിവായി മോഷണം പോകുന്നത് പൊലീസിന് വലിയ തലവേദനയായിരുന്നു. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയതോടെയാണ് കവര്‍ച്ചാപരമ്ബര തെളിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക