കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പണമിടപാടുകള്‍ക്ക് നടത്തിയിരുന്നത് ജീവനക്കാരെ മറയാക്കി.സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സ്റ്റാഫ് അം​ഗങ്ങളുടെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം അയക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ജീവനക്കാരുടെ പാസ്ബുക്ക് എടിഎം അടക്കമുള്ളവ മോന്‍സന്റെ കൈവശമായിരുന്നു.മോന്‍സന്റെ ജീവനക്കാരായ ജോഷി, അജിത്, ജെയ്സണ്‍, ജൈസല്‍ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്. വയനാട്ടില്‍ 500 ഏക്കര്‍ പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സന്‍ ഒരു കോടി 72 ലക്ഷം രൂപയാണ് തട്ടിയത്. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ രാജീവ്‌ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക