ഗുവാഹതി: അസമിലെ ധറാങ്ങില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് വെടിവെച്ച്‌ കൊന്നയാളുടെ ശരീരം ഷൂസിട്ട് ചവിട്ടിമെതിക്കുന്നതിന്‍റ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. മരിച്ചയാളുടെ നെഞ്ചിലേക്ക് ഓടിവന്ന് ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതാണ് രംഗങ്ങള്‍. കാമറയും കൈയില്‍ പിടിച്ച്‌ സാധാരണ വേഷം ധരിച്ചയാളാണ് പൊലീസ് ഒത്താശയോടെ കൊടുംക്രൂരത ചെയ്തത്. ഇതിന്‍റെ ദൃശ്യം സി.പി.ഐ.എം.എല്‍ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

കവിത കൃഷ്ണന്‍ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ:(മുന്നറിയിപ്പ്: ഭയാനക രംഗങ്ങള്‍ ഉള്ളതാണ് പ്രസ്തുത വിഡിയോ)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘര്‍ഷ രംഗങ്ങള്‍ പകര്‍ത്താന്‍ സര്‍ക്കാര്‍ നിയമിച്ച കാമറാമാനായ ബിജോയ് ബോണിയ എന്നയാളാണ് കണ്ണില്‍ചോരയില്ലാത്ത ഈ ക്രൂരകൃത്യം ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് വെടിവെച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സദ്ദാം ഹുസൈന്‍, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്.

ഇതില്‍ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. വെടിയേറ്റ് നിലത്തുവീണ ഇയാളെ ഇരുപതോളം പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് കാമറയും കൈയില്‍ പിടിച്ച ബിജോയ് മൃതദേഹം ചവിട്ടിമെതിക്കുന്നത്.ബിജോയ് ബോണിയയെ അറസ്റ്റ് ചെയ്തതായി അസം പോലീസ് വ്യാഴാഴ്ച വൈകീട്ട് ട്വിറ്ററില്‍ അറിയിച്ചു. അസം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ധറാങ്ങിലെ ജില്ലാ ഭരണകൂടമാണ് ബിജോയിയെ ഫോട്ടോഗ്രാഫറായി നിയമിച്ചതത്രെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക