തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവായ കെ.സി വേണുഗോപാലിനെതിരായ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സിബിഐക്ക് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസമായി മൊഴിയെടുപ്പ് നടക്കുകയായിരുന്നു. ഇത് പൂര്‍ണമായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്‌ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയത്. പീഡന ദൃശ്യങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളുമടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് നല്‍കിയത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്‌ക്ക് കൈമാറിയിട്ടുണ്ട്.അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രണ്‍ധീര്‍ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകള്‍ കൈമാറിയത്. തെളിവുകള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കും. കെ.സി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാര്‍ക്കസിലെ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിരുന്നത്. ക്രൂര പീഡനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും പരാതിക്കാരി ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.സി വേണുഗോപാലിന് പുറമേ എ.പി അബ്ദുള്ളക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍,എ.പി അനില്‍കുമാര്‍ എംഎല്‍എ എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. തന്റെ പക്കല്‍ തെളിവുണ്ടെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് പരാതിക്കാരി തെളിവുകള്‍ കൈമാറാന്‍ തയ്യാറായിരുന്നില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക