ന്യൂഡല്‍ഹി: പല തരം തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും പുത്തന്‍ രീതിയിലുള്ള ഒരു തട്ടിപ്പിനെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട്ചെക് വിഭാഗം. 4ജി, 5 ജി ടവറുകള്‍ സ്ഥാപിച്ച്‌ വന്‍ തുക വാടകയായി നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ വ്യക്തികളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിനെതിരെയാണ് മുന്നറിയിപ്പ്.മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി ആള്‍ക്കാരുടെ സ്ഥലം പാട്ടത്തിനോ വാടകക്കോ നല്‍കുന്നതിനു പകരം ഒരു നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്, അപേക്ഷാ ഫീസ് അല്ലെങ്കില്‍ സ്റ്റാമ്ബ് ഡ്യൂട്ടി ആയി നല്‍കാനാണ് തട്ടിപ്പുകാരുടെ ആവശ്യം .

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലോഗോ, ചിഹ്നം, ലെറ്റര്‍ഹെഡ് തുടങ്ങിയവ വിശ്വാസ രൂപേണ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ്. വ്യാജ കമ്ബനികളുടെ പേരില്‍ ടവര്‍ നിര്‍മാണത്തിനുള്ള സമ്മത പത്രം ഇവര്‍ നല്‍കുന്നുമുണ്ട് . ഈ സാഹചര്യത്തില്‍ തട്ടിപ്പിനെ കുറിച്ച്‌ വിശദീകരിക്കുന്ന വിഡിയോ പി. ഐ .ബി ഫാക്ട് ചെക്ക് വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക