ദുബൈ: സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നില്‍ യു.എ.ഇയുടെ വാതില്‍ തുറന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി.

യു.എ.ഇയിലെ നിബന്ധനകള്‍ അറിയാത്തതിനാല്‍ പലര്‍ക്കും വിമാനത്താവളങ്ങളിലെത്തി മടേങ്ങണ്ടി വരുകയും ടിക്കറ്റ് തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. യു.എ.ഇയിെല ഓരോ വിമാനത്താവളത്തിലേക്കും നിബന്ധനകളില്‍ വ്യത്യാസമുണ്ട്. വാക്സിനേഷന്‍, ഐ.സി.എ അനുമതി, വിസിറ്റ് വിസ അനുമതി, ക്വാറന്‍റീന്‍ എന്നിവയില്‍ ഓരോ വിമാനത്താവളങ്ങളിലും എമിറേറ്റുകളിലും നിബന്ധനകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബൈ വിമാനത്താവളം യാത്രക്കാര്‍:

എല്ലാ വിസക്കാരെയും (റസിഡന്‍റ്സ്, എംേപ്ലായ്മെന്‍റ്, വിസിറ്റ്, ടൂറിസ്റ്റ്, ഇ വിസ, എന്‍ട്രി പെര്‍മിറ്റ്) അനുവദിക്കുന്നുണ്ട്. ഏത് എമിറേറ്റിലേക്കുള്ള യാത്രക്കാര്‍ക്കും ദുബൈയില്‍ ഇറങ്ങാം. വാക്സിനേഷന്‍ നിര്‍ബന്ധമില്ല. ദുബൈയില്‍ റസിഡന്‍റ് വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റിെന്‍റയും (ജി.ഡി.ആര്‍.എഫ്.എ) മറ്റ് എമിറേറ്റുകളില്‍ റസിഡന്‍റ് വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റിയുടെയും (െഎ.സി.എ) അനുമതി നേടിയിരിക്കണം. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതി നിര്‍ബന്ധമില്ല.

ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക്:

എല്ലാത്തരം വിസക്കാര്‍ക്കും ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് വരാം. കോവാക്സിന്‍, സ്പുട്നിക് എന്നിവ എടുത്തവര്‍ക്ക് ഷാര്‍ജയിലേക്കും റാസല്‍ഖൈമയിലേക്കും വരാന്‍ കഴിയില്ല (ദുബൈയിലേക്ക് വരാം).

സന്ദര്‍ശക വിസക്കാരും ഇ- വിസക്കാരും െഎ.സി.എയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ദുബൈ റസിഡന്‍റ് വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെയും മറ്റ് എമിറേറ്റിലെ റസിഡന്‍റ് വിസക്കാര്‍ െഎ.സി.എയുടെയും അനുമതിയും നേടണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, യു.എ.ഇയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, മാനുഷീക പരിഗണന അര്‍ഹിക്കുന്നവര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍- സില്‍വര്‍ വിസക്കാര്‍, എക്സ്പോ വിസക്കാര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല.

അബൂദബി വിമാനത്താവളത്തിലേക്ക്:

സന്ദര്‍ശക വിസകള്‍ അനുവദിച്ച്‌ തുടങ്ങി. അബൂദബി വിസ എടുത്തവര്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം. വാക്സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസവും വാക്സിനെടുത്തവര്‍ക്ക് ഏഴ് ദിവസവും ക്വാറന്‍റീന്‍. അബൂദബിയിലെ സന്ദര്‍ശക വിസ ഉപയോഗിച്ച്‌ ദുബൈയിലേക്കോ ഷാര്‍ജയിലേക്കോ യാത്ര ചെയ്യാം. ഇവിടെ പത്ത് ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞ ശേഷം അബൂദബിയിലേക്ക് പ്രവേശിക്കാം.

റസിഡന്‍റ് വിസക്കാര്‍ക്ക് അബൂദബിയിലേക്ക് നേരിട്ടെത്താം. വാക്സിനേഷന്‍ നിര്‍ബന്ധമില്ല. ഐ.സി.എയുടെ അനുമതി നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നുള്ള വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഏഴ് ദിവസവും വാക്സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസവും ക്വാറന്‍റീന്‍ നിര്‍ബന്ധം. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന അബൂദബി റസിഡന്‍റ് വിസക്കാര്‍ അബൂദബിയിലെത്തി ക്വാറന്‍റീനില്‍ കഴിയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വാടക കരാര്‍ കൈയില്‍ കരുതണം.

എല്ലാ യാത്രക്കാരും ശ്രദ്ധിക്കാന്‍:

എല്ലാ എമിറേറ്റിലേക്കുമുള്ള യാത്രക്കാര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ് (എമിറേറ്റ്സ്, ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം). ക്യൂ ആര്‍ കോഡ് സംവിധാനമുള്ള പരിശോധന ഫലം കരുതണം. ഇതിന് പുറമെ, ദുബൈ, ഷാര്‍ജ യാത്രക്കാര്‍ യാത്രക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആര്‍ ഫലം കരുതണം. റാസല്‍ഖൈമ യാത്രക്കാര്‍ നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധന ഫലം കരുതണം. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് 3400 രൂപയും മറ്റ് വിമാനത്താവളങ്ങളില്‍ 2500 രൂപയുമാണ് നിരക്ക്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല.

നിലവില്‍ അബൂദബിയില്‍ മാത്രമാണ് ക്വാറന്‍റീനുള്ളത്. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് പരിശോധന ഫലം വരുന്നത് വരെ (പരമാവധി 24 മണിക്കൂര്‍) ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക