വൈപ്പിന്‍: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിലായി. ചാവക്കാട് എടക്കേരി മില്ലേട് കല്ലൂര്‍ അലി വീട്ടില്‍ ആഷിക്കിനെയാണ് (19) മുനമ്ബം പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസ് പറയുന്നത്: ചീനവലത്തൊഴിലാളിയായ ഇയാള്‍ പെണ്‍കുട്ടികള്‍ക്കായി വലയൊരുക്കി സോഷ്യല്‍ മീഡിയയില്‍ ചാറ്റിംഗ് ചെയ്യുന്ന സ്വഭാവമുണ്ട്. പള്ളിപ്പുറം പഞ്ചായത്ത് നിവാസിനിയായ വിദ്യാര്‍ത്ഥിനി മൊബൈലിലൂടെ സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ട്. ആറു മാസം മുമ്ബാണ് ഇയാളെ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ പഠനസമയങ്ങളിലായിരുന്നു ചാറ്റിംഗ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഠിക്കുകയാണെന്ന ധാരണയില്‍ ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

സൗഹൃദം വളര്‍ന്നതോടെ നഗ്നചിത്രങ്ങള്‍ എടുത്തയക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥിനി വിസമ്മതിച്ചതോടെ ദേഷ്യമായി. പടം അയച്ചില്ലെങ്കില്‍ മരിക്കുമെന്ന് പറഞ്ഞ് യുവാവ് കൈത്തണ്ട മുറിച്ച്‌ രക്തം വാര്‍ന്നൊഴുകുന്ന രീതിയിലുള്ള ഫോട്ടോ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്തു. ഫോട്ടോ വ്യാജമാണെന്ന് അറിയാതെ പെണ്‍കുട്ടി വിഷമത്തിലായി. മാനസികമായും പ്രശ്നത്തിലായ കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് മുനമ്ബം പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തശേഷം മുനമ്ബം പൊലീസ് ചാവക്കാടുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക