കോയമ്പത്തൂർ: ലോഡ്ജ് മുറിയില്‍നിന്നും അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹവും, മൃതപ്രായനായ നിലയില്‍ മധ്യവയസ്കനെയും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട് സ്വദേശിനി ബിന്ദു (46) വിന്‍റെ മൃതദേഹവും, കോഴിക്കോട് സ്വദേശിയായ മുസ്തഫ (58) യെയുമാണ് ഗാന്ധി പുരത്തെ ജാന്‍സി ഡീലക്സ് എന്ന ഹോട്ടലിലെ മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ റൂമില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ മുറി തുറന്നു നോക്കിയപ്പോള്‍ ബിന്ദു ദേഹമാസകലം പരിക്കുകളോടെ അഴുകിയ നിലയില്‍ മരിച്ചു കിടക്കുന്നതും, ശരീരമാസകലം മുറിവേറ്റ നിലയില്‍ മൃതപ്രായനായ മുസ്തഫയെയും കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ കാട്ടൂര്‍ പോലീസില്‍ വിവരം നല്‍കി.സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതി യുടെ മൃതദേഹവും, മുസ്തഫയെയും ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ കഴിഞ്ഞ മാസം 26നാണ് മുറിയെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക