നീലച്ചിത്രതാരം സോഫിയ ലിയോണിയുടെ മരണവാർത്തയ്ക്ക് പിന്നാലെ വീണ്ടും ഇതേ മേഖലയില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള പോണ്‍താരം എമിലി വില്ലിസ് അതീവ ഗുരുരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയയിലെ ചികിത്സ കേന്ദ്രത്തില്‍ എമിലി ജീവനോട് പൊരുതുകയാണെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് 25കാരിയായ എമിലി വില്ലിസിന് ഹൃദയാഘാതമുണ്ടായത്. അമിതമായി മയക്കുമരുന്ന് കഴിച്ച നിലയിലാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ വച്ച് തന്നെ കോമ സ്റ്റേജില്‍ എത്തുകയുമായിരുന്നു. എമിലി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നതെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി നീലച്ചിത്ര മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എമിലി. വീണ്ടും സജീവമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍, ഇൻസ്റ്റഗ്രാമില്‍ 20 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് എമിലി വില്ലിസ്. കഴിഞ്ഞ ദിവസം രതിചിത്ര നടി സോഫിയ ലിയോണിയെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണകാരണത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്, 18ാം വയസിലാണ് സോഫിയ ഈ മേഖലയിലേക്ക് കടന്നുവന്നത്.
ഒരു മില്യണ്‍ ഡോളർ (8.24 കോടി ) രൂപയായിരുന്നു ഇവരുടെ പ്രതിഫലം. മൂന്നുമാസത്തിനിടെ നാലാമത്തെ രതിചിത്ര നടിയാണ് മരണത്തിന് കീഴടങ്ങുന്നത്. ജനുവരിയില്‍ നടി ജെസ്നി ജെയ്‌നിനെ കാമുകനൊപ്പം ഒക്‌ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറുവിയൻ നടി തൈന ഫീല്‍ഡ്‌സും ജനുവരിയില്‍ അന്തരിച്ചു. കഴിഞ്ഞ മാസം നടി ലിൻ കാർട്ടറും മരണമടഞ്ഞിരുന്നു.