പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും, മാറ്റി നല്‍കാന്‍ തയ്യാറാകാത്ത കമ്ബനിക്കെതിരായി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നല്‍കാത്ത ‘ആപ്പിള്‍ ഇന്ത്യ’യുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്താക്കി.

എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാര്‍ പി.ബി സമര്‍പ്പിച്ച പരാതിയിലാണ് പ്രസിഡണ്ട് ഡി.ബി ബിനു, മെമ്ബര്‍മാരായ വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ ചേര്‍ന്ന കമ്മീഷന്‍ ഉത്തരവ്. ഫോണ്‍ നല്‍കിയില്ലങ്കില്‍ ഫോണിന്റെ വിലയായ 70,000 രൂപയും കോടതി ചിലവും നല്‍കാനാണ് ഉത്തരവ്. ഫോണിന്റെ ഡിസ്പ്ലേ തകരാറിലാകുകയും ഫോണ്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകുകയും ചെയ്തിരുന്നു. വാറന്റി കാലയളവിനുള്ളില്‍ തന്നെ ഈ തകരാറ് കണ്ടതിനാല്‍ പുതിയ ഫോണ്‍ നല്‍കണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപഭോക്താവ് അശ്രദ്ധയോടെ ഫോണ്‍ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിര്‍കക്ഷികള്‍ കമ്മീഷന്‍ മുമ്ബാകെ ബോധിപ്പിച്ചു. ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷന്‍, കോടതി ചെലവ് 5000 രൂപ ഉള്‍പ്പെടെ 30 ദിവസത്തിനകം കമ്ബനിക്കാര്‍ ഉപഭോക്താവിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. കേടായ മൊബൈല്‍ ഫോണിനു പകരം പുതിയ ഐഫോണ്‍ നല്‍കണം. അല്ലെങ്കില്‍ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതിച്ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക