ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ തീരത്ത് നിന്നും കടല്‍കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലിലെ ഇന്ത്യാക്കാരടക്കമുള്ള ജീവനക്കാരെ രക്ഷിച്ച മാര്‍ക്കോസ് കമാൻഡോകളെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരം. നാവികേസനയുടെ യുദ്ധക്കപ്പല്‍ ഐ.എൻ.എസ് ചെന്നൈയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. നേവിയുടെ നിരീക്ഷണ വിമാനങ്ങളും ഹെലികോപ്ടറുകളും സായുധ പ്രിഡേറ്റര്‍ ഡ്രോണുകളും ദൗത്യത്തിന്റെ ഭാഗമായി.

വ്യാഴാഴ്ച വൈകിട്ടാണ് ‘എം.വി ലില നോര്‍ഫോക്ക്’ എന്ന കപ്പലില്‍ കടല്‍ക്കൊള്ളക്കാര്‍ കയറിയത്. അപായ സന്ദേശം കിട്ടിയ ഇന്ത്യൻ നേവി ഉടൻ ഐ.എൻ.എസ് ചെന്നൈയെ രക്ഷാ ദൗത്യത്തിന് നിയോഗിച്ചു. ഇന്ന് രാവിലെ തന്നെ നേവി വിമാനം കപ്പലിന് മീതേ പറന്ന് ജീവനക്കാരുമായി ആശയവിനിമയം സ്ഥാപിച്ച്‌ അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. കൊള്ളക്കാര്‍ കയറിയതോടെ ജീവനക്കാര്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ആശയവിനിമയ സൗകര്യമുള്ള സ്‌ട്രോംഗ് റൂമില്‍ അഭയം തേടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് 3.15ന് ഐ.എൻ.എസ് ചെന്നൈ ലൈബീരിയൻ കപ്പലിനെ തടഞ്ഞു. കടല്‍ക്കൊള്ളക്കാരോട് കപ്പല്‍ വിടാൻ നാവികസേന അന്ത്യശാസനം നല്‍കി. അതോടെ അവര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. റാഞ്ചിയ കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും യുദ്ധകപ്പലിലെ സംഘം ഏത് ഓപ്പറേഷനും നടത്താനുള്ള തയ്യാറെടുപ്പുകളോടെയാണ് നില്‍ക്കുന്നതെന്നും സൈന്യം നേരത്തെ അറിയിച്ചിരുന്നു. ലൈബീരിയൻ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പല്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സല്‍മാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്ക് നിന്ന് കടല്‍ക്കൊള്ളക്കാര്‍ എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പല്‍ ഹൈജാക്ക് ചെയ്തത്.കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎൻഎസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു. സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പൽ റാഞ്ചിയത്. ഐഎൻഎസ് ചെന്നൈ ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പല്‍ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മറൈൻ കമ്മാന്റോസ് തിരിച്ചടിക്കാൻ തുടങ്ങി.

ഇന്നലെ വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പല്‍ റാഞ്ചിയവരെ നേരിടാനുള്ള നീക്കങ്ങള്‍ പിന്നാലെ തുടങ്ങി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക