തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച്‌ കമ്ബിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ ചിത്രീകരിച്ച്‌ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബര്‍ക്ക് എതിരെ പരാതി. പ്രമുഖ യൂട്യൂബര്‍ ജിയോ മച്ചാന് എതിരെയാണ് പരാതി നല്‍കിയത്. കഴക്കൂട്ടം സ്വദേശി ജിതിൻ കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് ലഭിച്ച പരാതി. 48 കോഴികളെ ആണ് ജിയോയും കൂട്ടരും ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച്‌ ചുട്ടെടുത്തത്. അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്ബിയില്‍ കോര്‍ത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്ബിയില്‍ കോര്‍ത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. “സ്വാതന്ത്രക്കോഴി ചുട്ടത്” എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ സ്വാതന്ത്ര്യ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഇതിനോടകം ഏട്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു. എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും പൊലീസ് പറഞ്ഞു.

എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ സ്വാതന്ത്ര്യ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.ഇതിനോടകം ഏട്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു. എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നല്‍കുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക