പി.ഡി.പി ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നല്‍കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടില്‍ താമസിക്കാം. 15 ദിവസം കൂടുമ്ബോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി പറഞ്ഞു.

പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിര്‍ദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നല്‍കിയതെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ഹാരീസ് ബീരാൻ പറഞ്ഞു. കര്‍ണാടക പൊലീസിന്‍റെ സുരക്ഷയും ആവശ്യമില്ല. നേരത്തെ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മഅദ്‌നി കോടതിയെ അറിയിച്ചിരുന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വര്‍ധിച്ചു നില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാള്‍ക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുവരെ മഅ്ദനിക്ക് ബംഗളൂരുവില്‍ മാത്രമാണ് താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. നേരത്തെ പിതാവിനെ സന്ദര്‍ശിക്കാൻ കോടതിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്. ജൂണ്‍ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മോശം ആരോഗ്യസ്ഥിതി കാരണം അൻവാര്‍ശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടര്‍ന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക