ചെന്നൈ: ലൈംഗികാതിക്രമ കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായ സ്പോര്‍ട്സ് കോച്ചിനെതിരെ ഏഴ് വനിത അത്ലറ്റുകള് കൂടി പരാതി നല്കി. 19കാരിയുടെ പരാതിയില്‍ സ്പോര്‍ട്സ് അക്കാദമി ഹെഡ് കോച്ച് പി. നാഗരാജന് (59) ആണ് മേയ് 29ന് അറസ്റ്റിലായത്.
കേസെടുത്തതിനെ തുടര്‍ന്ന് നാഗരാജന് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കായിക താരങ്ങള്‍ക്ക് ഫിസിയോതെറപ്പി നല്‍കുന്നതിനിടെയാണ് പീഡനമുണ്ടായതെന്ന് പൊലീസ് പറയുന്നു. തെന്റ ഇംഗിതത്തിന് വഴങ്ങിയാല്‍ ഭാവി ശോഭനമാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
സഹകരിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ പരാതികള്‍ വന്നതോടെ പ്രതിക്ക് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ
ചെന്നൈയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥിനികള്‍ മീടൂ കാമ്ബയിെന്റ ഭാഗമായി അധ്യാപകരുടെ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് വനിത അത്ലറ്റുകളും കോച്ചിനെതിരെ പരാതികള്‍ ഉന്നയിച്ചത്.