വര്‍ക്കലയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഉച്ചയ്ക്ക് നാലുമണിയോടെയാണ് സംഭവം. വര്‍ക്കല സ്വദേശി ജയകുമാറാണ് തന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ബാലു എന്ന യുവാവിനെ വെട്ടിയത്. ബാലുവിന്‍റെ കൈയിലും മുതുകിലും വെട്ടേറ്റു.

അയല്‍വാസി കൂടിയായ യുവാവ് ജയകുമാറിന്റെ 17 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ ഇതിന് മുന്‍പും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും രക്ഷകര്‍ത്താക്കളുടെ പരാതിയിന്മേല്‍ പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 6 മാസം മുന്‍പാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് ഉച്ചയ്ക്ക് 4മണിക്ക് ശേഷം കുളിക്കാനായി വീട്ടിലെ ശുചിമുറിയില്‍ കുട്ടി കയറിയതിന് പിന്നാലെ കുറച്ചു സമയത്തിന് ശേഷം റോഡില്‍ നിന്ന യുവാവ് മതില്‍ ചാടി വീട്ടില്‍ കയറിയെന്ന് പെണ്‍കുട്ടിയുടെ അമ്മ രഞ്ജിനി പറഞ്ഞു. യുവാവിന്‍റെതെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഭര്‍ത്താവ് ജയകുമാറിനെ വിവരം അറിയിക്കുകയായിരുന്നു എന്നും രഞ്ജിനി പറയുന്നുണ്ട്.

യുവാവിന്റെ കയ്യില്‍ ആയുധം ഉണ്ടായിരുന്നു, തന്റെ ഭര്‍ത്താവിനെ വെട്ടാന്‍ ശ്രമിച്ചപ്പോളാണ് ഭര്‍ത്താവ് തിരിച്ച്‌ ആക്രമിച്ചതെന്നും പെണ്കുട്ടിയുടെ അമ്മ പറയുന്നു. വിവരമറിഞ്ഞ് വീട്ടിലെത്തിയ ജയകുമാറും യുവാവും തമ്മില്‍ ബലപ്രയോഗം നടന്നു. വീട്ടിലെ വെട്ടുകത്തി എടുത്താണ് ജയകുമാര്‍ യുവാവിനെ വെട്ടിയതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

കൈയ്യിലും മുതുകിലും ആഴത്തില്‍ പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജയകുമാറിനെയും മകളെയും വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ മൊഴി കൂടി എടുത്തശേഷം മാത്രമേ വിശദമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക