ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിനെ തുടർന്ന് ലൈൻമാൻ പൊലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച വൈദ്യുതി വകുപ്പിലെ കരാർ ജീവനക്കാരനായ മെഹ്താബിനെതിരെ ജില്ലാ ട്രാഫിക് പൊലീസ് 6000 രൂപ പിഴ ചുമത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ബില്ലടച്ചില്ലെന്നാരോപിച്ച് താണാഭവൻ പൊലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം ഇയാൾ വിച്ഛേദിച്ചു.
ഹെൽമറ്റ് ധരിക്കാത്തതിന് യുപിയിൽ 2000 രൂപയാണ് പിഴ. ലൈൻമാൻ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ നിന്ന് ആയിരക്കണക്കിന് രൂപ വൈദ്യുതി ബില്ലായി കുടിശ്ശികയുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ വാദം.
ജോലി കഴിഞ്ഞ് വരുമ്പോഴാണ് മെഹ്താബിനെ ട്രാഫിക് പോലീസ് പിടികൂടിയത്. തെറ്റ് ആവർത്തിക്കില്ലെന്ന തന്റെ വാക്കുകൾ പൊലീസ് ചെവിക്കൊണ്ടില്ലെന്നും വൻ തുക ബില്ലടച്ച് വൈദ്യുതി വകുപ്പ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മെഹ്താബ് പിന്നീട് വ്യക്തമാക്കി. പ്രതിമാസം 5000 രൂപ ശമ്പളമുള്ള മെഹ്താബ് 6,000 രൂപ ചലാൻ നൽകിയെന്നും ഇതേ കുറ്റം ചെയ്ത പലരും താൻ അറസ്റ്റിലാകുമ്പോൾ കടന്നുകളഞ്ഞതായും പറഞ്ഞു.