അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും ഇന്ത്യ തുടരും. കുടുങ്ങിക്കിടക്കുന്നവരെ കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ തജിക്കിസ്ഥാനില്‍ എത്തിച്ച ശേഷം അവിടെ നിന്നാകും ഡല്‍ഹിയിലെത്തിക്കുക.

അഫ്ഗാന്‍ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ദേവി ശക്തി വഴി 626 പേരെ ഇന്ത്യയിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. അഫ്ഗാന്‍ മണ്ണ് ഭീകര സംഘനകളുടെ പ്രവര്‍ത്ത കേന്ദ്രമാകുന്നത് തടയണമെന്ന് ഇന്ത്യ യു.എന്‍ അഭയാര്‍ഥി ഹൈമ്മീഷനില്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ഈ മാസം 31 ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. സൈനിക പിന്‍മാറ്റം വേഗത്തിലാക്കാന്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി. അഫ്ഗാനിസ്ഥാനില്‍ തുടരണമെന്ന് ജി 7 രാജ്യങ്ങള്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ മാസം അവസാനത്തോടെ തന്നെ അഫ്ഗാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും താലിബാന്‍ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കി. താലിബാനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയതിനെ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൈനിക പിന്‍മാറ്റം ഈ മാസം 31-ന് തന്നെ പൂര്‍ത്തിയാക്കുമെന്നും ആറ് ദിവസത്തിനുള്ളില്‍ എല്ലാവരെയും പുറത്തെത്തിക്കുന്നതിനായുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നതായും അറിയിച്ചത്. അതേസമയം അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ട് പോകരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്ന് താലിബാന്‍ അറിയിച്ചു. കൂടാതെ ഡോക്ടര്‍മാരെയും മറ്റു പ്രൊഫഷണലുകളെയും കൊണ്ടുപോകുന്ന അമേരിക്കന്‍ നയം അംഗീകരിക്കില്ലെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക