ന്യൂഡല്‍ഹി: റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറിയായി നിയമിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം റോജിക്കുണ്ട്. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും റോജിക്കുണ്ട്.

അടുത്ത വര്‍ഷം കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് റോജിയെ എഐസിസി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തല വാര്‍ റൂം ടീമിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് നിയോഗിച്ച നേതാക്കളുടെ നിയമനത്തിനും എഐസിസി അംഗീകാരം നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ വാര്‍ റൂമിന്റെ ചെയര്‍മാനായി ശശികാന്ത് സെന്തിലിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു വാര്‍ റൂമിന്റ മേല്‍നോട്ടം നിര്‍വഹിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ല്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിന്റെ വീഴ്ചക്ക് കാരണമായ വിമത എംഎല്‍എമാരില്‍ ചിലരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണ്. ഇവരില്‍ പല എംഎല്‍എമാരും ഇപ്പോള്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ മന്ത്രിമാരാണ്. ഭാരതി ബസവരാജ്, എസ്ടി സോമശേഖര്‍ അടക്കമുള്ള എംഎല്‍എമാരെ മടക്കിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. ബിജെപിക്ക് സ്വന്തം നിലക്ക് അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്ന ഈ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമതരോട് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക