മലപ്പുറം: ചികിത്സക്കെത്തിയ സ്ത്രീയോട് പരിശോധിക്കാനെന്ന പേരില്‍ ലൈംഗികാതിക്രമം കാട്ടിയ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലെ ഡോക്ടര്‍ ഷരീഫ്(52) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്ത്രീയുടെ ഇരുകൈകളും ബലമായി കൂട്ടിപ്പിടിച്ച്‌ വലതുകൈ വിരല്‍ ജനനേന്ദ്രിയത്തില്‍ പ്രവേശിപ്പിക്കുകയും, ഇടതു കൈ കൊണ്ട് മാറിടത്തില്‍ പിടിക്കുകയും ചെയ്തു എന്നാണ് പരാതി.

മൗലാനാ ആശുപത്രിയില്‍ നെഫ്രാളജി വിഭാഗത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരുന്ന ഇയാളുടെ സ്വന്തം സ്ഥാപനമായ പട്ടിക്കാട് – ചുങ്കത്തുള്ള ജെ.ജെ ക്ലിനിക്കില്‍വച്ചാണ് സംഭവം. സ്ത്രീയെ, ജെ.ജെ ക്ലിനിക്കില്‍വച്ചാണു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ രണ്ടിനാണ് ബി.പിയുടെ തുടര്‍ ചികിത്സക്കായി സ്ത്രീ എത്തിയത്. ഈ സമയത്ത് ക്ലിനിക്കില്‍ മറ്റ് രോഗികളൊന്നും ഇല്ലായിരുന്നു. ക്ലിനിക്ക് ഉടമ കൂടിയായ ഡോ. ഷെരീഫ് സ്ത്രീക്ക് മുമ്ബുണ്ടായിരുന്ന മൂത്രത്തിലെ അണുബാധയെ കുറിച്ച്‌ ചോദിച്ചറിഞ്ഞ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനാ മുറിയിലെ കട്ടിലില്‍ കിടത്തിയായിരുന്നു അതിക്രമമെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കി. ഈ സമയത്ത് സ്ത്രീ ഡോക്ടറുടെ വയറിന് ചവിട്ടി പിടി വിടുവിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഇന്നു വൈകിട്ടാണ് ചുങ്കം ജെ.ജെ ക്ലിനിക്കില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക