തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്ബളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്.

കെഎസ്‌ആര്‍ടിസി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ധര്‍ണയാകും സിഐടിയു നടത്തുക. സിഎംഡി ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താനാണ് ഐഎന്‍ടിയുസിയുടെ തീരുമാനം. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും, കെഎസ്‌ആര്‍ടിസി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല ധര്‍ണ ബിഎംഎസ് ആരംഭിക്കും. സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്ത സാഹചര്യത്തില്‍, ഇരുപതാം തീയതി ആകാതെ ശമ്ബളം നല്‍കാനാകില്ല എന്നാണ് മാനേജ്‌മെന്റ് നിലപാട്.എന്നാല്‍ ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്ക്ക് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് മാസത്തിലെ ടിക്കറ്റ് വരുമാനമായി 193 കോടി രൂപ കിട്ടിയെങ്കിലും കഴിഞ്ഞ തവണ ശമ്ബളം വാങ്ങാന്‍ എടുത്ത ഓവര്‍ ഡ്രാഫ്റ്റ്, വായ്പ, ഡീസല്‍ എന്നിവയ്ക്ക് പണമടച്ചു കഴിയുമ്ബോഴേക്കും ഈ തുക തീരാറായി. 46 കോടി ഓവര്‍ ഡ്രാഫ്റ്റിനും 92.21 കോടി രൂപ ഡീസലിനും അടയ്ക്കേണ്ടി വന്നു. ഈ മാസത്തെ ശമ്ബള വിതരണത്തിന് 82 കോടി രൂപയാണ് ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ശമ്ബള വിതരണം സാധ്യമാവില്ല. 65 കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാരിന് രണ്ടാഴ്ച മുമ്ബ് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പണമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മാസങ്ങളിലെ പോലെ ശമ്ബളം വിതരണം ഇത്തവണയും അനിശ്ചിതത്വത്തിലാവുകയാണ്. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ 20 ന് ശേഷമാണ് ശമ്ബളം നല്‍കിയത്. ഇതാവര്‍ത്തിക്കുമെന്ന് കണ്ടാണ് യൂണിയനുകള്‍ മുന്‍കൂട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക