തുടര്‍ച്ചയായ എട്ടാം സിനിമയും ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതോടെ കഷ്ടകാലം മാറാതെ ബോളിവുഡ് നടി കങ്കണ റണാവത്ത്. 90 കോടിയോളം മുടക്കി അവസാനമായി പുറത്തിറങ്ങിയ ധാക്കഡ് എട്ട് ദിവസം കൊണ്ട് 3.53 കോടി രൂപ മാത്രമാണ് നേടിയത്. എട്ടാം ദിനത്തില്‍ ഇന്ത്യയിലാകെ 20 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റതെന്നും 4420 രൂപ മാത്രമാണ് തിയറ്ററുകളില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മേയ് 28ന് റിലീസ് ചെയ്ത ചി​ത്രം കാണാന്‍ ആളില്ലാതായതോടെ മിക്ക തിയറ്ററുകളും ഷോകള്‍ റദ്ദാക്കുകയും മറ്റു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമാണ്.

റസ്നീഷ് റാസി സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രത്തില്‍ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ രാംപാല്‍, ദിവ്യ ദത്ത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകുകയാണ് ചിത്രം. ഒ.ടി.ടി റിലീസിങ്ങിന് ആരും രംഗത്ത് വരാത്തതും തിരിച്ചടിയായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കങ്കണയുടെ തുടര്‍ച്ചയായ എട്ടാമത്തെ ചിത്രമാണ് പരാജയത്തില്‍ കലാശിക്കുന്നത്. തൊട്ടുമുമ്ബിറങ്ങിയ കാട്ടി ബാട്ടി, മണികര്‍ണിക, റംഗൂണ്‍, സിമ്രാന്‍, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നിവ ബോക്സോഫിസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ‘തലൈവി’ 100 കോടി മുടക്കിയാണ് വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയതെങ്കിലും 10 കോടി മാത്രമാണ് തിരിച്ചുപിടിച്ചത്.

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ‘ഗംഗുഭായ് കത്തിയവാഡി’ റിലീസ് ചെയ്യുന്നതിന് മുമ്ബ് കങ്കണ ഉയര്‍ത്തിയ വിമര്‍ശനം ധാക്കഡിന്റെ പരാജയത്തോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ആലിയയുടെ ചിത്രം പരാജയമാകുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ കാസ്റ്റിങ് ആണെന്നും ചിത്രത്തിനായി മുടക്കിയ 200 കോടി ചാരമാകുമെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാല്‍, 100 കോടി ചെലവി​ട്ട് പുറത്തിറക്കിയ സിനിമ ബോക്സ് ഓഫിസില്‍ 210 കോടിയോളം നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക