മലപ്പുറം: ഫേസ്‌ബുക്ക് പ്രൊഫൈലില്‍ വ്യാജ വിലാസവും ഫോട്ടോയും നല്‍കി ഒമ്ബതാം ക്ലാസുകാരിയെ പരിചയപെട്ട ശേഷം സൗഹൃദത്തിലാവുകയും അവസാനം മൊബൈല്‍ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച പ്രതി അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല ഭരത് (19) നെയാണ് മലപ്പുറം താനൂര്‍ ഡിവൈഎസ്‌പി മൂസ്സ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ പ്രതിയെ ഒമ്ബതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂര്‍ പൊലീസ് പോക്‌സോ- ഐ ടി ആക്റ്റ് വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ്താനൂര്‍ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്‍ ഇന്‍സ്പെക്ടര്‍ അബ്ബാസ് അലി എസ് സി പി ഒമാരായ സലേഷ്, അമല്‍ എന്നിവരടങ്ങിയ അന്വേഷണ സഘം പ്രതിയെ ആലപ്പുഴ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താനൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയും യുവാവുമായി ആദ്യം മെസ്സേജുകളും മറ്റും അയച്ചു നല്‍കിയിരുന്നു. പിന്നീട് സൗഹൃദം സ്ഥാപിച്ച പ്രതി പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് പിന്നീടാണ് മനസ്സിലായത്. അവസാനം ഫോണ്‍നമ്ബര്‍ വാങ്ങി വാട്‌സ്‌ആപ്പിലൂടെയും മെസ്സേജുകളയച്ചതായാണ് വിവരം. ഇതിലൂടെ നിരവധി അശ്ലീല മെസ്സേജുകളും ഫോട്ടോകളും പ്രതി അയക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാരുടേയും ശ്രദ്ധയില്‍ പെടുന്നത്.

തുടര്‍ന്നു പെണ്‍കുട്ടിയും വീട്ടുകാരും വന്നു പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വ്യാജ ഐഡിയില്‍ നിന്നാണു മെസ്സേജുകള്‍ അയച്ചതെന്നും പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വ്യക്തമായത്. സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെയാണു പിന്നീട് പ്രതിയെ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക